VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result

കേരളത്തിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കണം; ബിഎംഎസ് പ്രമേയം

VSK DeskbyVSK Desk
12 February, 2024
in കേരളം

പാലക്കാട്: കേരളത്തിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സത്വരനടപടി സ്വീകരിക്കണമെന്ന് ബിഎംഎസ് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇടതുസര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതുവരെ ഒന്നരലക്ഷം കോടിയായിരുന്നു കടമെങ്കില്‍ ഇന്നത് നാലുലക്ഷം കോടി കവിഞ്ഞിരിക്കുന്നു. ദൈനംദിന കാര്യങ്ങള്‍ക്കുള്ള ചെലവിനുപോലും പണമില്ലാത്ത അവസ്ഥയാണ്. കേന്ദ്രത്തെ പഴിച്ച് സ്വന്തം തെറ്റ് മറച്ചുവെക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്.

ജിഎസ്ടി വരുമാനം 22 ശതമാനമായി വര്‍ധിച്ചു. ഇതരസംസ്ഥാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ കേരളം മൗനമായിരുന്നു. 14,000 കോടിയുടെ പ്രത്യക്ഷനികുതിയും 28,258 കോടിയുടെ പരോക്ഷ നികുതിയും പിരിച്ചെടുക്കാനുള്ളപ്പോഴാണ് വകുപ്പിലെ അഴിമതി കണ്ടെത്തേണ്ട ഇന്റലിജന്‍സ് മേധാവിക്കെതിരെ സ്പോണ്‍സര്‍ഷിപ്പിന്റെ പേരില്‍ നടപടി സ്വീകരിച്ചത്. വിവിധതരത്തിലുള്ള നികുതി ഭാരത്താല്‍ സാധാരണക്കാരന്റെ നടുവൊടിഞ്ഞിരിക്കുകയാണ്. സാമൂഹ്യ അരക്ഷിതാവസ്ഥയുടെ മൂലകാരണമാണ് കേരളത്തിലെ സാമ്പത്തിക തകര്‍ച്ചക്ക് കാരണം.

ധൂര്‍ത്തും അഴിമതിയും സര്‍ക്കാരിന്റെ മുഖമുദ്രയായിരിക്കുകയാണ്. മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും വിദേശയാത്രകള്‍ തനി തട്ടിപ്പാണ്. വികസനം കൊണ്ടുവരാനായിരുന്നു ഓരോ യാത്രയും എന്നുപറയുന്നു. എന്നാല്‍, ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിദേശനിക്ഷേപം കേരളത്തിലാണെന്ന് ബിഎംഎസ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടി.

പാര്‍ട്ടിക്കും വേണ്ടപ്പെട്ടവര്‍ക്കുമായി പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങള്‍ കൊള്ളസംഘങ്ങളായി മാറി. പരമ്പരാഗതവും തനത് വ്യവസായവും വളര്‍ത്തിയെടുക്കണമെന്നും സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടു.

മിനിമം വേതനത്തിന് പകരമായി ലിവിങ് വേജസ് നടപ്പാക്കണമെന്ന് സമ്മേളനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. 2047ഓടെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഭാരതം മാറുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഓരോ ഭാരതീയനും അഭിമാനം നല്‍കുന്ന ഘടകമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികളുടെ ജീവിത സാഹചര്യവും അതിനൊപ്പം ഉയരേണ്ടതുണ്ട്.

സ്വകാര്യ വ്യവസായ മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക, കരാര്‍ തൊഴില്‍സമ്പ്രദായം അവസാനിപ്പിക്കുക, ഇഎസ്ഐ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, സിവില്‍ സര്‍വീസ് മേഖലയെ സംരക്ഷിക്കുന്നതോടൊപ്പം ജീവനക്കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കുക, അസംഘടിത മേഖലയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരവും തൊഴിലാളികളുടെ ക്ഷേമവും സാമൂഹിക സുരക്ഷിതത്വവും ഉറപ്പുവരുത്തുക, എല്ലാ ക്ഷേമ പെന്‍ഷനുകളും മിനിമം 5000 രൂപയാക്കുക, എല്ലാ തൊഴിലാളികളെയും പിഎഫ് പരിധിയില്‍ കൊണ്ടുവരിക, ഇപിഎഫ് പെന്‍ഷന്‍ കണക്കാക്കുന്നതിന് 60 മാസത്തെ ശരാശരി എന്നതിനുപകരം 12 മാസത്തെ ശരാശരി ശമ്പളമെന്ന് നിശ്ചിക്കുക, സ്ത്രീപുരുഷ വിവേചനമില്ലാതെ സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിത്വം ഉറപ്പാക്കി സ്വതന്ത്രമായി ജോലി ചെയ്യുവാനുള്ള സാഹചര്യം ഒരുക്കുക, കേന്ദ്ര-സംസ്ഥാന പൊതുമേഖലയെ സംരക്ഷിക്കാന്‍ സത്വരനടപടി സ്വീകിക്കുക, എല്‍ഐസി, ബിപിസിഎല്‍ അടക്കമുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറുക എന്നീ ആവശ്യങ്ങളും ബിഎംഎസ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

Tags: BMS

Latest from this Category

വികസിത ഭാരതത്തിനായി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : യുവജന സമ്മേളനം നാളെ തിരുവനന്തപുരത്ത്

ഡോ.ബി.എസ്സ് ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

യൂണിവേഴ്സിറ്റി സ്പെഷ്യൽ ബസ് സർവ്വീസിനായി എബിവിപി നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്ന് ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

രണ്ടരപ്പതിറ്റാണ്ടിന്റെ പ്രകൃതി പ്രേമത്തിന് അംഗീകാരം

സനാതനധര്‍മ്മത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല: ഡോ.എന്‍.ആര്‍.മധു

ഭാരതം ഹിന്ദു രാഷ്‌ട്രം; അത് ഏതെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തെ ആശ്രയിക്കുന്നില്ല : സര്‍സംഘചാലക്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വികസിത ഭാരതത്തിനായി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : യുവജന സമ്മേളനം നാളെ തിരുവനന്തപുരത്ത്

ഡോ.ബി.എസ്സ് ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

യൂണിവേഴ്സിറ്റി സ്പെഷ്യൽ ബസ് സർവ്വീസിനായി എബിവിപി നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്ന് ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

രണ്ടരപ്പതിറ്റാണ്ടിന്റെ പ്രകൃതി പ്രേമത്തിന് അംഗീകാരം

സനാതനധര്‍മ്മത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല: ഡോ.എന്‍.ആര്‍.മധു

ഭാരതം ഹിന്ദു രാഷ്‌ട്രം; അത് ഏതെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തെ ആശ്രയിക്കുന്നില്ല : സര്‍സംഘചാലക്

അന്താരാഷ്ട്ര വ്യാപാരങ്ങൾ സ്വേച്ഛയുടെ അടിസ്ഥാനത്തിലാകണം: സര്‍സംഘചാലക്

സംഘം സാര്‍ത്ഥകമാകുന്നത് ഭാരതം വിശ്വഗുരുവാകുമ്പോള്‍: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies